അമേരിക്കയിൽ പാലക് പനീർ ചൂടാക്കി; 2 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാമെന്ന് സർവകലാശാല, പക്ഷെ യുഎസ് വിടണം
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
അമേരിക്കയിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ പാലക് പനീർ ചൂടാക്കിയ സംഭവത്തെ തുടർന്നുണ്ടായ വിവാദത്തിൽ രണ്ട് ഇന്ത്യൻ ഗവേഷകർ യുഎസ് വിട്ടുപോകുന്നതിലും സർവകലാശാല 2 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകുന്നതിലും കലാശിച്ചു. 2023 സെപ്റ്റംബറിൽ, പിഎച്ച്ഡി വിദ്യാർത്ഥിയായ ആദിത്യ പ്രകാശിന് ഭക്ഷണത്തിന്റെ ദുർഗന്ധം ആരോപിച്ച് മൈക്രോവേവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
തുടർന്ന് വിവേചനവും പ്രതികാര നടപടികളും നേരിട്ടതായി ഇന്ത്യൻ വിദ്യാർത്ഥികളായ ആദിത്യയും ഉർമി ഭട്ടാചാര്യയും ആരോപിച്ചു. പിന്നീട് ഇവർക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. പിന്നീട് ഇവർ പ്രതികരിക്കുകയും ചെയ്തു. ശേഷമാണ് ഫെഡറൽ സിവിൽ റൈറ്റ്സ് കേസിൽ 2025ൽ സർവകലാശാല ഒത്തുതീർപ്പിൽ എത്തിയ്ത്.
മാസ്റ്റർസ് ബിരുദം നൽകാനും നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചെങ്കിലും, ഭാവിയിൽ സർവകലാശാലയിൽ പഠനമോ ജോലിയോ അനുവദിക്കില്ല. ഇതിന് പിന്നാലെ ഇരുവരും സ്ഥിരമായി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യക്കാർ ഭക്ഷണവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും ഇതേടെ പുറത്ത് വരുകയാണ്













