ഇറാനെ ആക്രമിക്കാൻ ശനിയാഴ്ച രാവിലെ തിരഞ്ഞെടുത്തത് ആ കാരണം കൊണ്ട്

ഇറാനെ ആക്രമിക്കാൻ ശനിയാഴ്ച രാവിലെ തിരഞ്ഞെടുത്തത് ആ കാരണം കൊണ്ട്

കേരള ന്യൂസ്‌ മീഡിയ 

ഇറാനെ ആക്രമിക്കാൻ ശനിയാഴ്ച രാവിലെ തിരഞ്ഞെടുത്തത് ആ കാരണം കൊണ്ട്

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ ആണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഖമേനിയുടെ ആസ്ഥാനത്ത് നടന്ന ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിനായി ശനിയാഴ്ച തന്നെ തെരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്.

ആക്രമണത്തിൽ അപ്രതീക്ഷിതത്വം നിലനിർത്താനാണ് ശനിയാഴ്ച രാവിലെ തന്നെ തിരഞ്ഞെടുത്തതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായിട്ടാണ് റിപ്പോർട്ടുകൾ. ഖമേനിയെ ആദ്യം തന്നെ ലക്ഷ്യം വെച്ചതിലൂടെ അദ്ദേഹത്തിന് ഒളിവിൽ പോകാനുള്ള യാതൊരു അവസരവും നൽകാതിരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

ആയത്തുള്ള ഖമേനിയും അദ്ദേഹത്തിന്റെ ഉന്നത ഉപദേശകരും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച വൈകുന്നേരം നടക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, ഈ യോഗം ശനിയാഴ്ച രാവിലെയാണ് നടക്കാൻ പോകുന്നതെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഈ വിവരം ലഭിച്ച ഉടൻ തന്നെ ആക്രമണം നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു.ഖമേനി തന്റെ സുരക്ഷിത താവളത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വ്യോമ-നാവിക ആക്രമണത്തിന് ഉത്തരവിട്ടത്. ശനിയാഴ്ച രാവിലെ തന്നെ ആക്രമണം നടത്തിയത് വഴി ഇറാന്റെ പ്രതിരോധ നിരയെ ഞെട്ടിക്കാനും ഖമേനിയെയും മറ്റ് ഉന്നത കമാൻഡർമാരെയും ഒരേസമയം വകവരുത്താനും സഖ്യശക്തികൾക്ക് സാധിച്ചു.

ഖമേനിക്കൊപ്പം ഇറാന്റെ മുൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷംഖാനി, ഐആർജിസി (IRGC) കമാൻഡർ മുഹമ്മദ് പക്പൂർ എന്നിവരും കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. കൂടാതെ, ഖമേനിയുടെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വാഷിംഗ്ടണിൽ അർദ്ധരാത്രി പിന്നിട്ട സമയത്താണ് പ്രസിഡന്റ് ട്രംപ് ഈ ആക്രമണത്തിന് അനുമതി നൽകിയത്