*വസ്ത്രങ്ങൾക്ക് ജിഎസ്ടിയിൽ വർധന, കടുത്ത പ്രതിസന്ധി; പുനഃപരിശോധിക്കണമെന്ന് അഭ്യർഥന*

Keralanewsmedia

*വസ്ത്രങ്ങൾക്ക് ജിഎസ്ടിയിൽ വർധന, കടുത്ത പ്രതിസന്ധി; പുനഃപരിശോധിക്കണമെന്ന് അഭ്യർഥന*

*വസ്ത്രങ്ങൾക്ക് ജിഎസ്ടിയിൽ വർധന, കടുത്ത പ്രതിസന്ധി; പുനഃപരിശോധിക്കണമെന്ന് അഭ്യർഥന*

07.09.2025

 വസ്ത്രങ്ങൾക്കുള്ള ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തുന്നത് ഇവയുടെ വിലവർധനയ്ക്ക്‌ കാരണമാകും. 2017-ൽ നിശ്ചയിച്ച ജിഎസ്ടി നിരക്ക് 1,000 രൂപ വരെ മൂല്യമുള്ള വിൽപ്പനയ്ക്ക്‌ അഞ്ച് ശതമാനവും അതിന് മുകളിലുള്ള വിൽപ്പനയ്ക്ക്‌ 12 ശതമാനവുമായിരുന്നു.

പുതിയ നിരക്കനുസരിച്ച് 1,000 രൂപ എന്ന പരിധി 2,500 രൂപയിലേക്ക് ഉയർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ എട്ട് വർഷത്തിലുണ്ടായ പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഒട്ടും ആശ്വാസം നൽകുന്നതല്ലെന്ന് വസ്ത്രവ്യാപാരികൾ പറയുന്നു. ഇതിനിടെയാണ് 2,500 രൂപയ്ക്ക് മുകളിലുള്ള വിൽപ്പനയ്ക്ക്‌ 18 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുള്ളത്.

പുതുക്കി നിശ്ചയിച്ച ജിഎസ്ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ ധനമന്ത്രിയോടും ജിഎസ്ടി കൗൺസിൽ അംഗങ്ങളോടും അഭ്യർഥിച്ചു. വൻകിട കുത്തകകളും ഓൺലൈൻ ഭീമന്മാരും ഉയർത്തുന്ന ഭീഷണിമൂലം വസ്ത്രവ്യാപാര മേഖല ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ അഞ്ച് ശതമാനത്തിലേക്ക് നികുതിനിരക്ക് പുതുക്കിനിശ്ചയിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി.എസ്. പട്ടാഭിരാമൻ നിവേദനത്തിലൂടെ അഭ്യർഥിച്ചു.

ഇരട്ട നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽനിന്ന് കൗൺസിലിന് വ്യതിചലിക്കാൻ സാധിച്ചില്ലെങ്കിൽ അത് 15,000 രൂപ മുതലുള്ള വിനിമയങ്ങൾക്കായി നിജപ്പെടുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.