പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന
റിപ്പോർട്ട് :സജീവ് ഗോപാലൻ
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന
ഡൽഹി :പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന എസ്എസ്കെ ഫണ്ടിൻ്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ച ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
പാഠപുസ്ത പരിഷ്കരണം, വിദ്യാർഥികളുടെ ഉച്ചഭക്ഷണം, വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം തുടങ്ങിയ നിരവധി വിഷയങ്ങൾ ഈ ഫണ്ടിനെ ആശ്രയിച്ചിരിക്കുന്നുണ്ട്.
കഴിഞ്ഞ 2022, 2023, 2024 കാലഘട്ടത്തിലെ ഫണ്ടാണ് ഇപ്പോഴും കിട്ടാത്ത സാഹചര്യം ഉള്ളത്.ഒപ്പിട്ടു കഴിഞ്ഞാൽ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഫണ്ട് നൽകുമെന്നുള്ളതായിരുന്നു നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്.
ബുധനാഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്‌തിരുന്നു.
ആദ്യ ഗഡുവായ മുന്നൂറ്റി ഇരുപത് കോടി ലഭിക്കുമെന്നായിരുന്നു ബുധനാഴ്‌ച ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. അതിന്റെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ എത്രയാണ് ഓരോ ഫണ്ടിന്റെയും കുറവ്എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് നൽകുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്‌തതാണ്.
അതിനുശേഷമാണ് ക്യാബിനറ്റ് തീരുമാനം വരുന്നത്.മന്ത്രിസഭാ തീരുമാനം വന്നതിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായത്.













