ശിവസേനയിലെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെയും ചില മന്ത്രിമാർ അവരുടെ പേഴ്സണൽ സെക്രട്ടറിമാരെയും സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരെയും നിയമവിരുദ്ധമായി നിലനിർത്തുന്നു. നിരന്തര നിർദേശങ്ങൾ നൽകിയിട്ടും ഉദ്യോഗസ്ഥർ സേവനം അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ല. ആറ് ജീവനക്കാർക്ക് അച്ചടക്ക ലംഘനത്തിന് നോട്ടീസ്. മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു
ശിവസേനയിലെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെയും ചില മന്ത്രിമാർ അവരുടെ പേഴ്സണൽ സെക്രട്ടറിമാരെയും സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരെയും നിയമവിരുദ്ധമായി നിലനിർത്തുന്നു. നിരന്തര നിർദേശങ്ങൾ നൽകിയിട്ടും ഉദ്യോഗസ്ഥർ സേവനം അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ല. ആറ് ജീവനക്കാർക്ക് അച്ചടക്ക ലംഘനത്തിന് നോട്ടീസ്. മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു
മുംബൈ: മഹാരാഷ്ട്രയിലെ
മഹായുതി സഖ്യത്തിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു.
ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ഉൾപ്പെടെയുള്ള ചില മന്ത്രിമാർ അവരുടെ പേഴ്സണൽ സെക്രട്ടറിമാരെയും സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരെയും നിയമവിരുദ്ധമായി നിലനിർത്തുന്നതിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കടുത്ത നിലപാട് സ്വീകരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ നിരന്തര നിർദേശങ്ങൾ അവഗണിച്ച് ചില ഉദ്യോഗസ്ഥർ സേവനം അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ആറ് ജീവനക്കാർക്ക് അച്ചടക്ക ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതോടെ മഹായുതി സഖ്യത്തിനുള്ളിൽ സംഘർഷം കൂടുതൽ രൂക്ഷമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശിവസേന മന്ത്രിമാരായ സഞ്ജയ് റാത്തോഡ്, ശംഭുരാജ് ദേശായി, ഭരത് ഗോഗാവാലെ, ഗുലാബ്രാവു പാട്ടീൽ, എൻസിപി നേതാക്കളായ ദത്താത്രേ ഭർനെ, ഛഗൻ ഭുജ്ബൽ എന്നിവരുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉയർന്നിരിക്കുന്നത്.ഇവരുടെ പേഴ്സണൽ സെക്രട്ടറിമാരുടെ നിയമനങ്ങൾ നേരത്തെ തന്നെ ക്രമക്കേടുകൾ ആരോപിച്ച് റദ്ദാക്കിയിരുന്നു.
വർഷങ്ങളായി ഈ സ്ഥാനങ്ങളിൽ തുടരുന്നവരിൽ ചിലർ അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.













