മുത്തശ്ശി പ്ലാവിന് സുഖചികിത്സ നാളെ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

മുത്തശ്ശി പ്ലാവിന് സുഖചികിത്സ നാളെ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുത്തശ്ശി പ്ലാവിന് സുഖചികിത്സ നാളെ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിവഗിരി : ശ്രീനാരായണഗുരുദേവ സ്മരണകള്‍ ഉയര്‍ത്തി ആയിരങ്ങള്‍ക്ക് തണലേകി വരുന്ന മഹാസമാധി സന്നിധിയിലെ മുത്തശ്ശി പ്ലാവിന് നാളെ സുഖ ചികിത്സ. ചികിത്സയ്ക്ക് ആവശ്യമായ ഔഷധക്കൂട്ടുകള്‍ എത്തിച്ചു കഴിഞ്ഞു. ആയുര്‍വേദത്തിലെ ത്രിദോഷങ്ങളായ വാദം, പിത്തം, കഫം എന്നിവ മനുഷ്യരില്‍ രോഗം വരുത്തുന്നതുപോലെ മരങ്ങളിലും രോഗത്തിന് കാരണങ്ങള്‍ ആകുന്നുവെന്നും ശൈശവം, കൗമാരം, യൗവനം , വാര്‍ദ്ധക്യം എന്നപോലെ മരങ്ങള്‍ക്കും അവയുടെ ജീവിതക്രമത്തില്‍ ഇത്തരത്തിലുള്ള അവസ്ഥാവിശേഷങ്ങളിലൂടെ കടന്നുപോകേണ്ടതാകുന്നുവെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന വൃക്ഷവൈദ്യന്‍ ബിനു പറഞ്ഞു. ബിനുവിനൊപ്പം ഗോപകുമാര്‍ കങ്ങഴ , അഖിലേഷ് വാഴൂര്‍, ഹരീഷ് ശാസ്താംകാവ് , സുധീഷ് വി.ജി, സാബു ആലപ്പുഴ, രാജേഷ് എം.ജി, സുനില്‍ സാവിന്‍ജി എന്നിവരും ചികിത്സയില്‍ പങ്കാളികളാകുന്നുണ്ട്. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ പിന്തുണയോടെയാണ് ചികിത്സ. നേരത്തെ ചെമ്പഴന്തിയിലെയും കൂര്‍ക്കഞ്ചേരിയിലെയും പ്ലാവുകള്‍ക്ക് നല്‍കാനായ ചികിത്സയ്ക്ക് ഗുരുദേവന്‍റെ അനുഗ്രഹം ഏറെ ലഭിച്ചിരുന്നതായും ഇവര്‍ പങ്കുവയ്ക്കുന്നു. നാളെ ശിവഗിരി മഠത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ചികിത്സ നേരില്‍ ദര്‍ശിക്കാനാകും.

.........................................................................................................................................