എന്തുകൊണ്ടാണ് രണ്ട് എഞ്ചിനുകളും പെട്ടെന്ന് ഒരേസമയം പ്രവർത്തിക്കുന്നത് നിർത്തിയത്? വിമാനത്തിൽ എന്തെങ്കിലും അട്ടിമറിയോ കൃത്രിമത്വമോ നടന്നിട്ടുണ്ടോ? അട്ടിമറി കോണിൽ നിന്നും അന്വേഷണം നടത്തും, റിപ്പോർട്ട് അടുത്ത മൂന്ന് മാസത്തിനുള്ളിൽ ലഭിക്കും. അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് കേന്ദ്രമന്ത്രി

എന്തുകൊണ്ടാണ് രണ്ട് എഞ്ചിനുകളും പെട്ടെന്ന് ഒരേസമയം പ്രവർത്തിക്കുന്നത് നിർത്തിയത്? വിമാനത്തിൽ എന്തെങ്കിലും അട്ടിമറിയോ കൃത്രിമത്വമോ നടന്നിട്ടുണ്ടോ? അട്ടിമറി കോണിൽ നിന്നും അന്വേഷണം നടത്തും, റിപ്പോർട്ട് അടുത്ത മൂന്ന് മാസത്തിനുള്ളിൽ ലഭിക്കും. അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് കേന്ദ്രമന്ത്രി

എന്തുകൊണ്ടാണ് രണ്ട് എഞ്ചിനുകളും പെട്ടെന്ന് ഒരേസമയം പ്രവർത്തിക്കുന്നത് നിർത്തിയത്? വിമാനത്തിൽ എന്തെങ്കിലും അട്ടിമറിയോ കൃത്രിമത്വമോ നടന്നിട്ടുണ്ടോ? അട്ടിമറി കോണിൽ നിന്നും അന്വേഷണം നടത്തും, റിപ്പോർട്ട് അടുത്ത മൂന്ന് മാസത്തിനുള്ളിൽ ലഭിക്കും. അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് കേന്ദ്രമന്ത്രി

ഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടം കഴിഞ്ഞ് 15 ദിവസമായിട്ടും സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സിവിൽ ഏവിയേഷൻ മന്ത്രി മുരളീധർ മോഹോൾ നൽകിയ വിവരങ്ങൾ പ്രകാരം ഈ ദുരന്തത്തിൽ 274 പേർ മരണമടഞ്ഞു.വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കൈവശമാണ്, അതിന്റെ ഡീകോഡിംഗ് പ്രക്രിയ ഇപ്പോഴും പുരോഗമിക്കുകയാണ്.

സംഭവത്തിൽ അട്ടിമറി ശ്രമം ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് അന്വേഷണ സംഘം.വിമാനാപകടം വളരെ ദുഃഖകരമായ സംഭവമായിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടിമറി ഉൾപ്പെടെ എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നു.

ഒരു സൂചനയും നഷ്‌ടപ്പെടാതിരിക്കാൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കെക്കൊപ്പം മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണത്തിൽ പങ്കാളികളാണ്,' എന്ന് എൻഡിടിവിയോട് സംസാരിക്കവേ മന്ത്രി മുരളീധർ മോഹോൾ പറഞ്ഞു.പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടെ, ബ്ലാക്ക് ബോക്സിലെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അപകടത്തെക്കുറിച്ച് തിടുക്കത്തിൽ എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും, അന്വേഷണ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ

പുറത്തുവരുമെന്നും മന്ത്രി

വ്യക്തമാക്കി.

ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയയ്ക്കുമെന്ന വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു. 'ബ്ലാക്ക് ബോക്സ് എവിടെയും പോകുന്നില്ല, ഇപ്പോൾ അത് എയർക്രാഫ്റ്റ്ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കൈവശമാണ്. വിദേശത്തേക്ക് അയയ്ക്കേണ്ട ആവശ്യമില്ല,' എന്ന് മന്ത്രി വ്യക്തമാക്കി.