പഹൽഗാം ഭീകരർക്ക് അഭയം നൽകി: രണ്ട് പേർ പിടിയിൽ, മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

പഹൽഗാം ഭീകരർക്ക് അഭയം നൽകി: രണ്ട് പേർ പിടിയിൽ, മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

പഹൽഗാം ഭീകരർക്ക് അഭയം നൽകി: രണ്ട് പേർ പിടിയിൽ, മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞു

ഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വലിയ വിജയം നേടിയതായി ഭീകരവിരുദ്ധ ഏജൻസി അറിയിച്ചു. അക്രമികൾക്ക് അഭയവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകിയ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു.പർവൈസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിങ്ങനെയാണ് പിടിയിലായ ഇരുവരുടെയും പേരുകൾ. ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികളുടെ പേരുകളും ഇവർ വെളിപ്പെടുത്തി.പഹൽഗാം ഭീകരാക്രമണ കേസിൽ ഒരു പ്രധാന മുന്നേറ്റമായി, 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ മരണത്തിനും 16 പേർക്ക് ഗുരുതരമായി പരിക്കേൽപ്പിക്കലിനും കാരണമായ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ തീവ്രവാദികൾക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്‌തതായി എൻഐഎ പ്രസ്‌താവനയിൽ പറഞ്ഞു.

ഇവർ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്നും എൻഐഎ സ്ഥിരീകരിച്ചു.