ബലാത്സംഗ കുറ്റത്തിന് ജയിലിലായി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിന്നാലെ 16കാരിയെ വീണ്ടും ബലാത്സംഗം ചെയ്ത് രണ്ടാനച്ഛൻ
ബലാത്സംഗ കുറ്റത്തിന് ജയിലിലായി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിന്നാലെ 16കാരിയെ വീണ്ടും ബലാത്സംഗം ചെയ്ത് രണ്ടാനച്ഛൻ
പാനിപ്പത്ത്: ഹരിയാനയിലെ
പാനിപ്പത്ത് ജില്ലയിൽ താമസിക്കുന്ന ബീഹാർ സ്വദേശിനിയുടെ 16 വയസ്സുള്ള മകൾ വീണ്ടും തന്റെ രണ്ടാനച്ഛനെതിരെ ബലാത്സംഗം ആരോപിച്ച് പോലീസിൽ പരാതി നൽകി. പ്രതി ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.2024 ഓഗസ്റ്റിലാണ് ആദ്യമായി കൗമാരക്കാരി ബലാത്സംഗ പരാതി നൽകിയത്. അന്ന് അവൾക്ക് അഞ്ച് മാസം ഗർഭം ഉണ്ടായിരുന്നുവെന്നും, സിഡബ്ല്യുസി വഴി ഗർഭഛിദ്രത്തിന് പൊലീസ് സംവിധാനം ചെയ്തതായും റിപ്പോർട്ടുണ്ട്.അതേസമയം, ഇരയുടെയും പ്രതിയുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധിക്കാൻ എടുത്തിട്ടുണ്ട്.
കൗമാരക്കാരിയുടെ അമ്മയുടെ ആദ്യ വിവാഹത്തിൽ നിന്നുള്ള മകളാണ് ഇര. 12 വർഷം മുമ്പ് അമ്മ രണ്ടാം വിവാഹം കഴിച്ചു. 2024 മാർച്ചിലാണ് രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തതെന്ന് കൗമാരക്കാരി പറഞ്ഞു. തുടർന്ന് പ്രതിയെ ജയിലിലടച്ചു. മെയ് ആദ്യവാരത്തിൽ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി.
പുതിയ പരാതിയിൽ മെയ് 20-ന് വീട്ടിൽ തനിച്ചായിരുന്നപ്പോൾ രണ്ടാനച്ഛൻ വീണ്ടും ബലാത്സംഗം ചെയ്തുവെന്ന് കൗമാരക്കാരി ആരോപിച്ചു. പരാതിയിൽ, പ്രതി ഭീഷണിപ്പെടുത്തുകയും ആരോടുംപറയരുതെന്ന് പറഞ്ഞതായും പറയുന്നു.
ഇതോടെ, രണ്ടാമതും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
'ഡിഎൻഎ പരിശോധന പോലീസിന്റെ ശരിയായ നടപടിയാണ്. റിപ്പോർട്ട് വന്നാൽ എല്ലാം വ്യക്തമായിരിക്കും,' എന്ന് നാരി തു നാരായണി ഉത്താൻ സമിതി പ്രസിഡണ്ട് സവിത ആര്യ പറഞ്ഞു.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.













